Showing posts with label കേരളീയം. Show all posts
Showing posts with label കേരളീയം. Show all posts

Thursday, March 16, 2006

ലാല്‍ സലാം വി.എസ്.

സഖാവ് വി. എസിനോട് എനിക്കെന്നും ആരാധനയാണ്. അതിനല്‍‌പം പോലും കുറവുവന്നിട്ടില്ല. എവിടെയോ ഒരു കസേരകണ്ടു പനിക്കാതെ ജനസേവനത്തിനിറങ്ങി നടന്ന് ഒന്നുമില്ലാതെ കടന്നുപോയ ഒരു വല്യപ്പന്റെ കൊച്ചുമകന്‍ വി എസിനോടെങ്കിലും ചേര്‍ന്നു നില്‍ക്കണം; അതാണല്ലോ കാവ്യനീതി.


പക്ഷേ ഞാനീ ചേര്‍ന്നു നില്‍ക്കുന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിപട്ടികയില്‍ സഖാവ് അച്യുതാനന്ദനു സ്ഥാനമില്ല എന്ന വാര്‍ത്ത കേട്ടിട്ടുമല്ല. ഉള്ളിന്റെയുള്ളില്‍ എന്തായിരുന്നാലും മറ്റുള്ളവരുടെ യാതൊരു പ്രേരണയുമില്ലാതെ അദ്ദേഹം നടത്തിയ ജനകീയ ഇടപെടലുകളെയോര്‍ത്താണ് ഞാനദ്ദേഹത്തെ നമിക്കുന്നത്.

സാധാരണക്കാരന്റെ കണ്ണാടിയിലൂടെ നോക്കുമ്പോള്‍ കേരളത്തില്‍ ചിലപ്പോഴെങ്കിലും ജനപക്ഷത്തു നിന്നു സംസാരിച്ച ഒരേയൊരു രാഷ്ട്രീ‍യ നേതാവേയുള്ളു. അതു വി.എസ്.അച്യുതാനന്ദനാണ്.

മലമ്പുഴ ഡാമില്‍ അടിഞ്ഞുകൂടുന്ന ചെളിമണല്‍ വാരാനെന്ന പേരില്‍ ഡാമിലേക്കുവരുന്ന പുഴകളിലെ മണല്‍‌വരെ കടത്തുന്ന പകല്‍‌ക്കൊള്ള കണ്ടപ്പോള്‍, അദ്ദേഹത്തിന്റെ ആശയങ്ങളോടു പലപ്പോഴും സമരംചെയ്യുന്ന ഒരു സ്ഥാപനത്തില്‍ ജോലിചെയ്യുമ്പോഴും, ഞാന്‍ വിളിച്ചത് വി. എസിനെയാണ്. ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരന്‍ കലക്ടര്‍ പോലും മൂക്കിനുതാഴെ കവ-കൂട്ടുകല്‍ പ്രദേശത്തു നടന്ന ആ മണല്‍ക്കൊള്ള കാണാനെത്തിയത് എണ്‍‌പതു കഴിഞ്ഞ വി.എസ്. മലകയറി വന്ന ശേഷമാണ്.

കേരളത്തിന്റെ മുക്കിലും മൂലയിലും ഇതുപോലെ ഒരുപാട് ജനകീയ പ്രശ്നങ്ങള്‍ വി.എസ്. മൂലം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങളും വെള്ളക്കോളര്‍ വര്‍ഗങ്ങളും പലപ്പോഴും അവയെ വികസനവിരുദ്ധ ഇടപെടലുകള്‍ എന്നു വിളിച്ച് പുച്ഛിച്ചിട്ടുമുണ്ട്.

ഇതൊക്കെയാണെങ്കിലും മുഖ്യമന്ത്രിക്കസേരയെന്ന കനകസിംഹാസനം സ്വപ്നംകണ്ടാണ് സഖാവ് വി.എസ്. ഈ ജനകീയ ഇടപെടലുകള്‍ നടത്തിയതെന്നു കരുതാന്‍ എനിക്കാവുന്നില്ല. തീയില്‍ കരുത്ത ഒരു കമ്മ്യൂണിസ്റ്റിന്റെ സ്വാഭാവിക പ്രതികരണങ്ങളായേ എനിക്കതിനേ കാണാനൊത്തിട്ടുള്ളൂ.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട അച്യുതാനന്ദന്റെ പേരില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമൊഴുകുന്ന മുതലക്കണ്ണീരിന്റെ ഉപ്പുരസം എന്റെ മനമ്പിരട്ടുന്നുണ്ട്. വി.എസിന്റെ ഇടപെടലുകളെ വികസനവിരുദ്ധമെന്നു വിശേഷിപ്പിച്ച മാധ്യമങ്ങള്‍ പോലും ഇപ്പോള്‍ പറയുന്നത് ഈ ഇടപെടലുകളൊക്കെ നടത്തിയ വി.എസ്സായിരുന്നു കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകേണ്ടിയിരുന്നത് എന്നാണ്.

കൊയ്യുന്ന വയലെല്ലാം തങ്ങളുടേതാക്കാമെന്ന സ്വപ്നത്തിനു ചുറ്റും പണിയെടുത്ത കര്‍ഷകത്തൊഴിലാളികളുടെ കൊയ്ത്തുപാട്ടിനൊപ്പം പ്രസംഗിച്ചു വളര്‍ന്നവനാണു അച്യുതാനന്ദന്‍. അതുകൊണ്ടാവാം അദ്ദേഹത്തിന്റെ സംസാരശൈലിയില്‍ ഇത്രയും നീട്ടലും കുറുക്കലുമൊക്കെ. എന്നാല്‍ ആ ശൈലിയെ സിനിമാലയിലും കോമിക്കോളയിലും മിമിക്സ് തട്ടുകടകളിലും വിളമ്പി അങ്ങോരെ അച്ചുമാമന്‍ എന്ന ജനകീയ കോമഡിരൂപമാക്കി ഉയര്‍ത്തിയവര്‍പോലും ഈ കണ്ണീരൊഴുക്കില്‍ അവരുടേതായ ഒഴിക്കല്‍ നടത്തുന്നതു കാണുമ്പോള്‍ ചിരിക്കുകയല്ലാതെ എന്താ ചെയ്യുക.

മാധ്യമ വിശാരദന്മര്‍ നടത്തുന്ന ചില സ്വയമ്പന്‍ നിരീക്ഷണങ്ങള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. മാര്‍ക്സിറ്റു പാര്‍ട്ടിയിലെ പണാധിപത്യത്തിനെതിരേ വി.എസ്. പടനയിച്ചതുമൂലം അദ്ദേഹത്തിനു സീറ്റു നിഷേധിച്ചുപോലും.

ഇത്തരം നിരീക്ഷണത്തില്‍ നിന്നു മനസിലാകുന്നത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ പണാധിപന്മാര്‍ എന്നു പറയുന്നത് പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക്, എം.എ.ബേബി, എന്നിവരെയൊക്കെയാണ്. ഏറെക്കുറെ, അല്ല പൂര്‍ണ്ണമായും ശരിയാണ്. പണാധിപത്യത്തിനെതിരെ പടനയിക്കുന്നത് വി.എസ് ആണ്. അതും പൂര്‍ണ്ണമായും ശരിതന്നെ.

പക്ഷേ ഇപ്പറഞ്ഞ രണ്ടാം ചേരിയുടെ ചില പടനായകന്മാരെ കാണുമ്പോള്‍ എന്റെ മനസില്‍ ചില സംശയങ്ങളുണ്ട്. അവരില്‍ ചില പേരുകളാണ് എന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നത്. പത്തിരുപതുകൊല്ലം തെരുവില്‍ സമരം ചെയ്തതിന്റെ കേടുകളും കടപ്പാടുകളും രണ്ടുമൂന്നര വര്‍ഷം മന്ത്രിക്കസേരയിലിരുന്ന് ചെയ്തനുഭവിച്ചാസ്വദിച്ചു തീര്‍ത്ത എസ് ശര്‍മ്മയെന്ന പഴയ ഡിഫി, നവമാര്‍ക്സിസമെന്നാല്‍ ഇക്കണോമിക്സ് ടൈംസ് കൈകള്‍ക്കിടയില്‍ തിരുകലാണെന്നു ധരിക്കുന്ന, ജീവനക്കാരുടെ സ്വയം വിരമിക്കല്‍ പദ്ധതിക്കെതിരേ സമരം നയിച്ച്, അതേ കൈകൊണ്ട് വി.ആര്‍.എസ്. വകുപ്പില്‍ നാലഞ്ചുലക്ഷം എണ്ണിവാങ്ങി, എം.പിയാകാന്‍ പോയ കെ. ചന്ദ്രന്‍‌പിള്ള, എന്നിങ്ങനെയുള്ളവരാണ് ഇപ്പറഞ്ഞ വി.എസ്. ചേരിയെ നയിക്കുന്നതെങ്കില്‍ വി.എസ്മാനിയക്ക് എവിടെയോ പിഴയ്ക്കുന്നുണ്ടെന്നു നിശ്ചയം.

ഈ സഖാക്കളെവച്ചാണ് വി.എസ്. ആശയ സമരം നടത്തുന്നതെങ്കില്‍ അതിനെ കേവലം ആമാശയ സമരം എന്നു വിളിക്കുകയാവും നല്ലത്. അങ്ങനെ ചിന്തിക്കുമ്പോള്‍ പിണറായി പക്ഷത്തുള്ളവരും വി.എസ്. പക്ഷത്തുള്ളവരും തമ്മിലുള്ള ഏകവ്യത്യാസം വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതമാണ്. ആ ജീവിതത്തെ മുന്‍‌നിര്‍ത്തി പാര്‍ട്ടിയിലും ജീവിതത്തിലും എന്തെങ്കിലും ചിലതു നേടാനുള്ള ചിലരുടെ ഗൂഢോദ്ദേശം മാത്രമാണ് വി.എസ്. അനുകൂല ഹിസ്റ്റീരിയായുടെ ചാലകശക്തിയെന്നു പെട്ടെന്നു വായിച്ചെടുക്കാം.

അതീവ രഹസ്യമായ പാര്‍ട്ടി വിശേഷങ്ങള്‍ ക്രിക്കറ്റിലെ കമന്ററേറ്ററേപ്പോലെ മനോരമയിലെ സുജിത് നായരെയും മംഗളത്തിലെ രാമചന്ദ്രനെയും മറ്റും വിളിച്ചറിയിക്കുന്ന സഖാക്കന്മാരുടെ മനസിലിരുപ്പ് മറ്റെന്താണ്.

കേരളത്തിലിപ്പോള്‍ പത്രത്തില്‍ പേരു വരണമെങ്കില്‍ വി.എസിനുവേണ്ടി ഒരു തുള്ളി കണ്ണീര്‍ പൊഴിച്ചാല്‍ മതിയെന്നായിട്ടുണ്ട്.

സഖാവ് വി.എസ്. ഞാന്‍ താങ്കള്‍ക്കുവേണ്ടി ചിരിക്കുകയാണ്. താങ്കള്‍ മത്സരിക്കരുതെന്നും ഒരിക്കലും മുഖ്യമന്ത്രിയാകരുതെന്നും ആഗ്രഹിക്കുന്ന ഒരു പാവം മലയാളിയാണു ഞാന്‍. എന്റെ നാട്ടിലെ പുഴകളും, മരങ്ങളും, കായലുകളും, നെല്‍‌വയലുകളും കുറച്ചു നാള്‍ക്കൂടിയെങ്കിലും നിലനില്‍ക്കണമെങ്കില്‍ താങ്കള്‍ മുഖ്യമന്ത്രിയാകാതിരുന്നേപറ്റൂ.

രായിരനെല്ലൂര്‍ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റി അതേപോലെ തിരിച്ചറിക്കിയ ആ വിശുദ്ധ ഭ്രാന്തനെ ഓര്‍ക്കുക. എന്നിട്ട് മുഖ്യമന്ത്രിക്കസേര അധികാര പര്‍വ്വതങ്ങളിലേക്ക് വലിച്ചുകയറ്റി താങ്കള്‍ത്തന്നെ പുച്ഛത്തോടെ താഴേക്കിടുക. എന്നിട്ടു ചിരിക്കുക. മെല്ലെ നീട്ടിക്കുറുക്കി സഖാവിന്റെ അതേ താളലയത്തിലൊരു ചിരി. താങ്കളുടെ ആ ചിരിക്ക് എന്റെ വോട്ട്. ലാല്‍ സലാം.

11 comments:

kumar © said...

ഈ ആഴ്ചയില്‍ പത്രങ്ങളില്‍ നിറഞ്ഞുനിന്നത് ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ല.
ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മാഫിയമണക്കുന്നു.
കച്ചവടതന്ത്രങ്ങളുടെ ചൂരുപരക്കുന്നു.
“മാച്ച് ഫിക്സിങ്ങിന്റെ“ അറപ്പുളവാക്കുന്ന ആര്‍പ്പുവിളികള്‍ ഉയരുന്നു.

കാട്ടിലും മേട്ടിലും നാട്ടിലും അനീതിക്കെതിരെ കഴുത്തുയര്‍ത്തി കൈകളെറിഞ്ഞു വാക്കുകള്‍ നീളത്തില്‍ വിളിച്ച് പറയുന്ന വി. എസ്. പടിയിറക്കത്തിലാണ്. ഒപ്പം ഇറങ്ങുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ബാക്കിയുണ്ടായിരുന്ന ഒരു തരി നന്മയാണ്.
ലാല്‍‌സലാം സഖാവേ. മിമിക്രിക്കാരുടെ പുളിക്കുന്ന ചേരുവകള്‍ ഇല്ലാത്ത ഒരു കൊച്ചു ലാല്‍‌സലാം. ഉഅയരത്തില്‍ ഉയരത്തിലൊരു ലാല്‍‌സലാം.

Thulasi said...

വികസന ന്യൂനപക്ഷ വിരുദ്ധന്‍ എന്ന പേരു പറഞ്ഞാണ്‌ സഖാവിനെ ഒതുക്കാന്‍ ശ്രമിക്കുന്നത്‌.വി.എസ്സ്‌ ഇടപെട്ട പ്രശ്നങ്ങളില്‍ ഒന്നും പാര്‍ട്ടിക്ക്‌ താത്‌പര്യമില്ല എന്നുകൂടിയല്ലെ ഇതു കാണിക്കുന്നത്‌? ഇന്ന്‌ വി.എസ്സിന്റെ കൂടെ നില്‍ക്കുന്നവരുടെ തനിനിറം കൂടി വെളിപ്പെടുത്തിയതിന്‌ മാന്‍ജിത്തിനു നന്ദി.

അരവിന�ദ� :: aravind said...

വി എസ്സിനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നൊഴിവാക്കിയത് തികച്ചും ഉചിതമെന്നെനിക്കു തോന്നുന്നു.
അന്ധമായ സാമ്രാജിത്വവിദ്വേഷം മുതലാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വികസനങ്ങള്‍ക്കു തടയിടുന്ന സഖാക്കളേ, നിങ്ങള്‍ക്ക് വോട്ടില്ല.
പിണറായിക്കും, പാലൊളിക്കും അഭിവാദ്യങ്ങള്‍! പക്ഷേ ഇനിയും നന്നാവാനുണ്ട്-ഏറെ.

എന്റെ വോട്ട് മിടുമിടുക്കന്‍ കുഞ്ഞൂഞ്ഞിന്. ;-)

മന��ജിത�‌ | Manjith said...

നോട്ടങ്ങളിലെ നോട്ടപ്പിശകുമൂലം എന്റെ പോസ്റ്റ് വി.എസ്. അനുകൂല പോസ്റ്ററുകള്‍ പോലെ പിന്മൊഴി ബ്ലോഗില്‍ നിറഞ്ഞൊഴുകിയതിന് ക്ഷമചോദിക്കുന്നു. ഇത്രയും പ്രതീക്ഷിച്ചില്ല.

മന��ജിത�‌ | Manjith said...

കുമാറേട്ടാ,

നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലാതായതോടെ വി.എസിനെ പടിയിറക്കുക എന്ന 'മനോര‌മ്യ' ചിന്തയില്‍ നമ്മളും വീഴേണ്ടതുണ്ടോ. അങ്ങനെയായാല്‍ ഈ ജീവിതകാലം മുഴുവന്‍ അങ്ങോര്‍ ചെയ്തതൊക്കെയും ഈയൊരു കസേരകണ്ടിട്ടാണെന്ന ചിന്ത വരില്ല്ലേ?. അപ്പോള്‍ പിന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ല്ല എന്നറിഞ്ഞപ്പോള്‍ ആദര്‍ശം കുട്ടയിലെറിഞ്ഞ് കളം‌മാറി ചവിട്ടിയ ചെറിയാന്‍ ഫിലിപ്പും വി.എസുമായി വ്യത്യാസമൊന്നുമില്ലാതാ‍കും.

kumar © said...

എന്റെ ഉള്ളിലുള്ളത് പുറത്തുപറഞ്ഞാല്‍, സംഭവിച്ചത് ഒരു അനീതിയാണെങ്കിലും വി എസിനു സീറ്റ് കിട്ടരുത് നിയമസഭയിലെന്നല്ല ഒരിടത്തും. ഒരു മുഖ്യമന്ത്രിസ്ഥാനം അദ്ദേഹത്തിന്റെ വായ അടയ്ക്കും അനീതിക്കും അഴിമതിക്കും എതിരേയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടും. ആ വ്യക്തി ഒരു രാഷ്ട്രീയക്കാരന്‍/ഭരണാധികാരി എന്ന നിലയില്‍ ഒതുങ്ങിപ്പോകും. ഇതു അധികാരത്തിന്റെ ഏറ്റവും മോശമായവശമാണ്.

ഇനി പടിയിറക്കത്തെക്കുറിച്ച്. ഈ ഒഴിവാക്കല്‍ ഉറപ്പായാല്‍ അത് അധികാരത്തിന്റെ ഇടനാഴിയില്‍ നിന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നുമുള്ള വി. എസിന്റെ പടിയിറക്കമായിരിക്കും ഇത്. അതിനു മനോരമയുടെ വരികള്‍ കടം കൊള്ളേണ്ട ആവശ്യം നമുക്കു വരുന്നില്ല.

ഇനി മനോരമയിലേക്ക്. ഒരു ഹിഡന്‍ അജണ്ടപോലെ മനോരമ വച്ചു നടത്തിയ പ്രചരണം ആണിത്. എന്നും മനോരമ അതുമാത്രമേ നടത്തിയിട്ടുള്ളു. പിണറായി വിജയനെപ്പോലുള്ളവര്‍ അതിനുള്ള വഴിയൊരുക്കിക്കൊടുക്കുന്നു. ജോലിയുടെ ഭാഗമായി മനോരമയുമായി അടുത്തിട പഴകുന്നു. അത് തീര്‍ത്തും ഒരു പ്രൊഫഷണല്‍ ബന്ധം മാത്രം. അതു ഇതുമായി ചേര്‍ത്തുവായിക്കാതിരിക്കാന്‍ അപേക്ഷ.

വക�കാരിമഷ�ടാ said...

ഞാനാലോചിക്കുകയായിരുന്നു (സംഗതി നാടോടിക്കാറ്റാകുമെന്നറിയാം... എങ്കിലും)

വീയെസ്സ് പാർട്ടി വിട്ട് വരുന്നു...
കേരളത്തിലെ ജനലക്ഷങ്ങൽ ആത്‌മാർത്ഥമായി വീയെസ്സിന് വേണ്ടി വാദിക്കുന്നു...
വീയെസ്സ് മത്സരിക്കുന്നു... (ഒരു മൂന്നാം മുന്നണിയായി)
സീപ്പീയൈയ്യും ആറെസ്പി‌യും, ജേയെസ്സെസ്സും, സീയെമ്പീയും ഒരു കഷ്ണം കേകോണുമെല്ലാം ആവേശപൂർവ്വം വീയെസ്സിനു പിന്നിൽ...
വൃത്തികേട് കാണിക്കാത്ത അഴിമതിക്കാരല്ലാത്ത മനുഷ്യസ്നേഹമുള്ള കുറെ സ്ഥാനാർത്ഥികൽ വീയെസ്സിന്റെ കൂടെ...
ഒരെഴുപത്തിനാല് സീറ്റ് വീയെസ്സിന്റെ പാർട്ടിക്ക്.. ബാക്കി കോണിനും സീപ്പീയെമ്മിനും. വോട്ടൊന്നും വിറ്റില്ലേൽ ഒന്നുരണ്ട് ബീജേപ്പീക്കും

വീയെസ്സ് മുഖ്യൻ..

ആഭ്യന്തരം നമ്മുടെ മുന്നൈജീ (ആന്റണിസാറിന്റെ സമയത്തുണ്ടായിരുന്ന....)

വിദ്യാഭ്യാസം ഒരു നല്ല ദൂരക്കാഴ്ചയുള്ള ഒരു വിദ്യാഭ്യാസ വിദഗ്ദന് (വിചഷണൻ എന്നോ മറ്റോ ഉള്ള വാക്ക് മറന്നുപോയി)

കിളിരൂരിൽ ഒരു വിദഗ്ദ നിഷ്‌പക്ഷാന്വേഷണം, യാതൊരു ഇടപെടലുമില്ലാതെ...

ഐസ്‌ക്രീമും സൂര്യനെല്ലിയും അതുപോലെ..

മതികെട്ടാ‍നിലും അതുപോലെ..

ബേപ്പൂരിലും മാറാട്ടിലും മറഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചവരാരായിരുന്നാലും അവരെല്ലാം അകത്ത്..

യാതൊരു ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനവുമില്ല, ന്യായം മാത്രം.

കാശും പിടിയും കൂടുതലുള്ളവന് പ്രത്യേകിച്ച് വലിയ പ്രയോജനമൊന്നുമില്ലാത്ത ഭരണം...

കുറ്റം ചെയ്യ്‌തവനൊക്കെ അകത്ത്, ഏതു വലിയ കൊമ്പനായാലും, മുതലാളിയായാലും.

ഇപ്പോളുള്ള രണ്ടു മുന്നണിവന്നാലും ഇതൊന്നും നടക്കാൻ പോകുന്നില്ല.

വീയെസ്സൊട്ടു വരാനും പോകുന്നില്ല... ഇനി വന്നാലും നടക്കുമോ, യാതൊരു ഉറപ്പുമില്ല.. വീയെസ്സ് മാവേലിയൊന്നുമല്ലല്ലോ.

അതുകൊണ്ട്..... മൂവീ പ്ലസ്സിലെന്താ പടമെന്നു നോക്കട്ടെ

വക�കാരിമഷ�ടാ said...

കുമാറും മൻ‌ജിത്തും പറഞ്ഞത് ശരി.

വീയെസ്സ് നിക്കട്ടെ ഇങ്ങിനെ തന്നെ.. ഇതുപോലെ തന്നെ..

അഴിമതികൾക്കെതിരെയും കൊള്ളരുതായ്മകൾ‌ക്കെതിരേയും വേണ്ടപ്പോഴൊക്കെ ശബ്ദമുയർത്തട്ടെ (വീയെസ്സിനു വേണ്ടപ്പോളല്ല)
അങ്ങിനെയെങ്കിലും നാലുപേരറിയട്ടെ..

കോണും സീപ്പീയെമ്മും കുറെ പത്രങ്ങളും തമ്മിലുള്ള അഡ്‌ജസ്റ്റ്‌മെന്റ് രാഷ്ട്രീയം നടക്കുന്ന ഈ കാലഘട്ടത്തിൽ വീയെസ്സിനേപ്പോലുള്ള ചുരുക്കം ചിലരെങ്കിലും വേണം.

ശരിയാ.. വീയെസ്സ് അധികാരത്തിൽ വന്നാൽ അദ്ദേഹത്തിനും കൂച്ചുവിലങ്ങിടപ്പെടും. മാഫിയ അത്രയ്ക്ക് ശക്തം..

വീയെസ്സ് പാർട്ടിക്ക് പുറത്തും പോകേണ്ട.....

Anonymous said...

വീയെസ്സിന്റെ ഒപ്പം ഇത്രയും കാലം നിന്ന്‌ വലുതായി, എം.പിയായി, പിണറായി കണ്ണുരുട്ടിയപ്പോള്‍(?)വീയെസ്സിനെ ചീത്തവിളിച്ച്‌ ഇവിടെനിന്നും പോയ ഒരാളുണ്ടേ, ഭാര്യ സാംസ്കാരിക തലസ്ഥാനത്തെ ചെയര്‍ പേഴ്സണ്‍!അങനെ എത്രപേര്‍! ജനങളിതെല്ലാം അറിയുന്നുണ്ട്‌, മനോരമയോ മറ്റുള്ളവരോ എന്തുപറഞാലും. വോട്ടുകിട്ടീന്നുവരില്ല, ജയിച്ചു എന്നുവരില്ല പക്ഷെ “ആളുവില, കല്ലുവില”.
നമ്മുടെ ജനാധിപത്യവും സ്വാതന്ത്രവുമൊക്കെ മൂലധനാടിസ്ഥാനത്തിലല്ലേ? അതുള്ളവര്‍ ജയിക്കുമായിരിക്കും, ജയിച്ചോട്ടെ. മഞ്ചിത്ത്` പറഞപോലെ വീയെസ്സിന് എന്തിനു ജയിക്കണം? (വ്വാളെടുത്തവന്‍ വാളാല്‍ എന്നുതന്നെയാണേ വീയെസ്സിന്റേയും അവസ്ഥ. പണ്ട്‌ വെട്ടിനിരത്തലിന്റെ ആളായിരുന്നില്ലെ?)-സു-

കണ�ണൂസ�‌ said...

കാലത്തിനൊത്ത്‌ കോലം മാറണം എന്നു പറഞ്ഞ മാര്‍ക്‍സിന്റെ അനുയായികളാണെങ്കിലും, അത്‌ ചെയ്യാന്‍ തയ്യാറല്ല എന്നുള്ളതാണ്‌ കേരളത്തിലെ മാര്‍ക്സിസ്റ്റുകളുടെ കുഴപ്പം.

ലോകത്തിന്റെ വേഗത്തിനൊപ്പം നീങ്ങുവാന്‍ സാധിക്കില്ല എന്ന് തോന്നിയപ്പോള്‍ സ്ഥാനം വിട്ടൊഴിഞ്ഞ ഒരു മഹാരഥനും, അതിനു ശേഷം അധികാരമേറ്റെടുത്ത്‌ സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്ക്‌ റോക്കറ്റ്‌ വേഗം നല്‍കിയ ഒരു മുഖ്യമന്ത്രിയും സ്വന്തം പാര്‍ട്ടിയില്‍ തന്നെ വഴികാട്ടികളായി ഉണ്ടായിട്ടു പോലും.

അച്ചുതാനന്ദന്‍ എന്ന വ്യക്തി നടത്തുന്ന ഒറ്റയാന്‍ പോരാട്ടങ്ങളോട്‌ ആദരവുണ്ടെങ്കിലും, അദ്ദേഹം മുഖ്യമന്ത്രി ആവരുതേ എന്നാണ്‌ എന്റെ പ്രാര്‍ത്ഥന. ഇന്നത്തെ അവസ്ഥയില്‍, അത്‌ അധികാരം പിണറായി വിജയന്‍ എന്ന കോണ്‍ഗ്രസ്സ്‌ സംസ്കാരമുള്ള ഒരു പക്കാ രാഷ്ട്രീയക്കാരന്റെ കയ്യില്‍ പോയി ചേരുന്നതിന്‌ തുല്യമാവുമെങ്കില്‍ പോലും. അല്‍പമെങ്കിലും vision ഉള്ള ഒരു രാഷ്ട്രീയ നേതാവു പോലും മൂന്ന് മുന്നണികളിലെ ഒന്നാം തലമുറയിലോ രണ്ടാം തലമുറയില്‍ പോലുമോ ഇല്ല എന്നുള്ള ഭീതിദമായ അവസ്ഥയാണ്‌ കേരളത്തിന്‌ അഭിമുഖീകരിക്കാന്‍ ഉള്ളത്‌ എന്നിരിക്കേ, നമുക്ക്‌ അടുത്ത കുറേകാലത്തേക്ക്‌ കൂടി ഒന്നും പ്രതീക്ഷിക്കാന്‍ ഇല്ല.

Anonymous said...

വി.എസ് വളരെയേറെ ജനകീയ സമരങ്ങള്‍ നയിച്ചു എന്നതു ശരിയാണ്. പക്ഷെ അവയെല്ലാം ജനങ്ങള്‍ക്ക് ഉപകാരപ്രമായിരുന്നോ എന്നു സംശയമുണ്ട്. തന്റെ ആവേശത്തിലും അല്പജ്ഞാനത്തിലും കുടുങ്ങി പല വികസനങ്ങള്‍ക്കും അദ്ദേഹം തുരങ്കം വച്ചിട്ടുണ്ടാകാം. വെട്ടൊന്നു മുറി രണ്ട് എന്ന ലൈന്‍ കേരളത്തിന്നു ഗുണമാണൊ ദോഷമാണോ ചെയ്തത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഏന്നാല്‍ ഇന്നു, കേവലം ഒരു മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി സ്വന്തം പാര്‍ട്ടിയെപ്പോലും തള്ളിപ്പറയുന്ന വി.എസും അനുയായികളും അത്ര നിഷ്കളങ്കരാണോ???‍

Monday, January 16, 2006

യേശുദാസും റോയല്‍റ്റിയും പിന്നെ ചില വയറ്റിപ്പിഴപ്പുകളും

പ്രിയ വക്കാരീ താങ്കള്‍ക്കെന്റെ പ്രണാമം. ഇങ്ങനെയും ചിന്തിക്കുന്ന മലയാളികള്‍ ഉണ്ടല്ലോ. കേരളത്തില്‍ നിക്ഷ്പക്ഷത എന്നാല്‍ ഒരാളെ വിമര്‍ശിക്കല്‍ എന്നൊരര്‍ത്ഥം മാത്രമേയുള്ളു എന്ന സംശയം എനിക്കു പലപ്പോഴും തോന്നാറുണ്ട്‌. അവിടെ പത്രപ്രവര്‍ത്തനവുമായി കറങ്ങി നടന്ന കാലത്ത്‌ വിശേഷിച്ചും. വ്യക്തിവിമര്‍ശനം മാത്രമായാല്‍ അതിനെ നെഗറ്റീവ്‌ റിപ്പോര്‍ട്ടിംഗ്‌ എന്നു വിശേഷിപ്പിക്കാനെണിനിക്കിഷ്ടം. അതേ സമയം രണ്ടു വശങ്ങളും ചേര്‍ത്തുള്ള അവതരണം. അതില്‍ നിക്ഷ്പതയുണ്ടാവാന്‍ വഴിയുണ്ട്‌.


യേശുദാസിനെപ്പറ്റിയുള്ള ലേഖനത്തില്‍ അദ്ദേഹം വയറ്റിപ്പിഴപ്പിനുവേണ്ടി യുവഗായകരെ ഭീഷണിപ്പെടുത്തുന്ന ആളാണ്‌ എന്നെഴുതിത്തുടങ്ങിയാല്‍ ആ ലേഖനം യാഥാര്‍ഥ്യത്തില്‍ നിന്നും ഏറെ അകലെയായിരിക്കും എന്നാണെന്റെ പക്ഷം. നേരേ മറിച്ച്‌ ആ ലേഖനത്തില്‍ തന്നെ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍, വിമര്‍ശനങ്ങള്‍ ഒക്കെ അവതരിപ്പിച്ചാല്‍ കാര്യങ്ങള്‍ക്ക്‌ ഒരു തെളിമയുണ്ടാകുമെന്നും കരുതുന്നു. വിക്കിപീഡിയയുടെ ശൈലിയും അതാണെന്നാണ്‌ ഞാന്‍ മനസിലാക്കുന്നത്‌. വിക്കിപീഡിയയെക്കുറിച്ച്‌ വിക്കിപീഡിയയില്‍ത്തന്നെയുള്ള ലേഖനത്തില്‍, അതിനെതിരെയുള്ള വിമര്‍ശനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ ഉത്തമ ഉദാഹരണം.

വാസ്തവത്തില്‍ യേശുദാസിനെപ്പറ്റിയുള്ള മലയാളം വിക്കിയിലെ ലേഖനം പൂര്‍ത്തീകരിക്കാത്തതാണ്‌. അതെഴുതിയാള്‍ പാതിവഴിയാക്കിപോയി. അതൊന്നു പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍. വിശേഷിച്ചും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനങ്ങളും ഉള്‍പ്പെടുത്താന്‍ ഒരു ശ്രമം. അതിനിടയിലാണ്‌ ഇവിടെയൊരു ചര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്‌.

വക്കാരിക്കുള്ളതുപോലെ ബലമായ സംശയം എനിക്കുമുണ്ട്‌. യേശുദാസ്‌ റോയല്‍റ്റി ചോദിച്ചത്‌ തെറ്റായിപ്പോയോ?. തുളസി പറഞ്ഞതുപോലെ ബാബു രാജിന്റെയോ വയലാറിന്റെയോ ഗാനങ്ങള്‍ സ്റ്റേജില്‍ പാടരുത്‌ എന്നല്ല യേശുദാസ്‌ ആവശ്യപ്പെട്ടത്‌ എന്നാണെന്റെ അറിവ്‌. അത്‌ പ്രശ്നങ്ങളെ വികാരപരമായി കാണുന്ന ചിലരുടെ പ്രചരണമാണ്‌. മറിച്ച്‌ യേശുദാസിന്റെ തരംഗണി കസറ്റ്‌സ്‌ പുറത്തിറക്കിയ ഗാനങ്ങള്‍ പാടരുത്‌ എന്ന് ആ സ്ഥപനത്തിന്റെ നടത്തിപ്പുകാരനായ യേശുദാസിന്റെ മകന്‍ രേഖാമൂലം ആവശ്യപ്പെട്ടുവെന്നതാണ്‌ യാഥാര്‍ഥ്യം. പകര്‍പ്പവകാശങ്ങള്‍പ്പോലുള്ള അവകാശങ്ങള്‍ക്ക്‌ യാതൊരു വിലയും കല്‍പ്പിക്കാത്ത മലയാളികള്‍ക്ക്‌ അതൊരു പുതുമയായതില്‍ അല്‍ഭുതമില്ല.

നമ്മുടെ നിഷാദ്‌ കീപ്പള്ളി ഏതോ ഒരു ബ്ലോഗില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്‌. വിനയന്റെ അല്‍ഭുത ദ്വീപ്‌ ഹോളിവുഡില്‍ ഇറക്കാന്‍ പോകുന്നു എന്ന വാര്‍ത്തയായിരുന്നു നിഷാദിന്റെ ലേഖനത്തിനടിസ്ഥാനം. സത്യം എന്താണ്‌? അല്‍ഭുത ദ്വീപ്‌ അതുപോലെ തന്നെ ഹോളിവുഡില്‍ ഇറക്കാന്‍ ആരും പദ്ധതിയിടുന്നില്ല. അതിന്റെ കഥപോലും സ്വീകരിക്കുന്നില്ല. ആശയം മാത്രമേ പകര്‍ത്തുന്നുള്ളു. അപ്പോള്‍ ആശയത്തിന്റെ ഉടമയായ വിനയനെത്തേടിയാണ്‌ ഹോളിവുഡ്‌ സംവിധായകര്‍ കേരളത്തിലെത്തിയത്‌.

മറ്റ്‌ സിനിമകളിലെ ആശയങ്ങള്‍ മാത്രമല്ല സിനിമ അപ്പടിതന്നെ മോഷ്ടിക്കുന്ന വിനയനും ഇതര സംവിധായകരും, കൂടെ നമ്മള്‍ മലയാളികളും ഈ മാതൃക കണ്ടിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി.

അപ്പോള്‍ പറഞ്ഞുകൊണ്ടിരുന്നത്‌ യേശുദാസ്‌. തരംഗിണി കസറ്റ്‌സ്‌ ഒരു കാലത്ത്‌ സിനിമാ ഗാനങ്ങളുടെ അവകാശം വിലയ്ക്കു വാങ്ങിയിരുന്നു. അതായത്‌ പ്രസ്തുത സിനിമയിലെ ഗാനങ്ങളുടെ പകര്‍പ്പവകാശം തരംഗിണി കസറ്റ്‌സില്‍ നിക്ഷിപ്തമായിരിക്കും എന്നു സാരം. അപ്പോള്‍ ആ ഗാനങ്ങളുടെ അവകാശം സംഗീത സംവിധായകനോ, ഗായകനോ, രചയിതാവിനോ അല്ല. തരംഗിണിക്കുതന്നെയാണ്‌. അതില്‍ അല്‍ഭുതപ്പെടാനെന്തിരിക്കുന്നു. ചിലപ്പോള്‍ അക്കൂട്ടത്തില്‍ ഉണ്ണിമേനോന്‍ പാടിയ ഗാനങ്ങളുമുണ്ടാകാം. സംശയിക്കേണ്ട, അതിന്റെ പകര്‍പ്പവകാശവും തരംഗിണിക്കു തന്നെ. കേരളത്തിലിറങ്ങുന്ന എല്ലാ കസറ്റുകളിലും അത്‌ രേഖപ്പെടുത്തിയിട്ടുമുണ്ട്‌. Unauthorised broadcasting.... അങ്ങനെ തുടങ്ങുന്ന ആ വരികള്‍ക്ക്‌ നമ്മള്‍ മലയാളികള്‍ വലിയ വില കല്‍പ്പിക്കാറില്ല എന്നത്‌ സത്യം. പകര്‍പ്പവകാശം നടപ്പാക്കാന്‍ യേശുദാസും അദ്ദേഹത്തിന്റെ മകനും തുനിഞ്ഞിറങ്ങിയത്‌ ചിലപ്പോ വയറ്റിപ്പിഴപ്പിനാകാം. ആയാലും തെറ്റില്ല. കാരണം അതിനാണല്ലോ അവരതിന്റെ റോയല്‍റ്റി പണംകൊടുത്തു വാങ്ങിയത്‌.

പിന്നെയുള്ളത്‌ ഗാനമേളക്കാരുടെ വയറ്റിപ്പിഴപ്പ്‌. അതും വെറുതെ കാടടച്ചു വെടിവയ്ക്കലാണ്‌. നാട്ടുമ്പുറത്തെ ഗാനമേളക്കാരനും പകര്‍പ്പവകാശ നിയമങ്ങളെപ്പറ്റി ബോധമുള്ളവനായിരിക്കണം എന്നാണെന്റെ പക്ഷം. തരംഗിണി ഇറക്കിയ കസറ്റുകളിലെ ഗാനങ്ങള്‍ പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ അവരും മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. അതാണല്ലോ നിയമം. ഇങ്ങനെ അനുമതി വാങ്ങാനെത്തുമ്പോള്‍ യേശുദാസ്‌ പാവം ഗാനമേളക്കാരെ ആട്ടിയോടിച്ചാലോ അല്ലെങ്കില്‍ അവരുടെ കുത്തിനുപിടിച്ച്‌ പണം ചോദിച്ചാലോ നമുക്കു വേണമെങ്കില്‍ അദ്ദേഹത്തെ വിമര്‍ശിക്കാം. അങ്ങനെയൊരു സംഭവം നടന്നതായി എനിക്കറിയില്ല. മധു ബാലകൃഷ്ണനും ഉണ്ണിമേനോനും അത്ര വയറ്റിപ്പിഴപ്പുകാരല്ലതാനും.

റോയല്‍റ്റി വിവാദ കാലത്ത്‌ പലരും യേശുദാസിനെ വിമര്‍ശിച്ചത്‌. ത്യാഗരാജ സ്വാമികളെ കൂട്ടുപിടിച്ചായിരുന്നു. സംഗീത സംവിധായകന്‍ ജയന്‍ ഇങ്ങനെപോലും ചോദിച്ചുകളഞ്ഞു: ''ത്യാഗരാജ സ്വാമികളുടെ പിന്തലമുറ ഭിക്ഷയെടുത്തു ജീവിക്കുന്നുണ്ട്‌, യേശുദാസ്‌ അവര്‍ക്ക്‌ റോയല്‍റ്റി നല്‍കുന്നുണ്ടോ?... '''കേവലം വികാരത്തള്ളല്‍ എന്നല്ലാതെ എന്തു പറയാന്‍. കൂട്ടിന്‌ അജ്ഞതയും. ത്യാഗരാജ സ്വാമികളുടെ കൃതികള്‍ക്ക്‌ ആരും പകര്‍പ്പവകാശം സമ്പാദിച്ചിരുന്നതായി എനിക്കറിയില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ ഇന്ത്യയിലെ പകര്‍പ്പവകാശ നിയമം അനുസരിച്ച്‌ അതിന്‌ ഇപ്പോള്‍ നിലനില്‍പ്പില്ല.

യേശുദാസിനെതിരെയുള്ള മറ്റൊരു വിമര്‍ശനം അദ്ദേഹം വയലാറിനോട്‌ നന്ദി കാട്ടിയില്ല. എന്നതാണ്‌. അതും വികാരപരമല്ലേ?. വയലാറിന്റെ പാട്ടുകള്‍പ്പാടി പണം നേടിയതുകൊണ്ട്‌ അദ്ദേഹം വയലാറിന്റെ പിന്‍തലമുറയെ സഹായിച്ചുകൊള്ളണമെന്നുണ്ടോ?. മമ്മൂട്ടി സിനിമയില്‍ നിന്നും നേടിയ പണം സിനിമയില്‍ത്തന്നെ നിക്ഷേപിക്കുന്നില്ല എന്നു ചിലര്‍ പരിഭവിക്കുന്നതുപോലെയാണിത്‌.

യേശുദാസും മമ്മൂട്ടിയുമൊക്കെ അവരുടെ ജീവിതത്തെ ക്രമപ്പെടുത്തി പണം സമ്പാദിച്ചവരാണെന്നാണെന്റെ പക്ഷം. ഇപ്പറഞ്ഞ വയറ്റിപ്പിഴപ്പു ഗായകരും നമ്മളില്‍പ്പലരും ചെയ്യാത്തതും അതുതന്നെ.

8 comments:

narada said...

yesudas is a good playback singer, period. He was the most successful playback singer malayalam film industry every had. Why do people think success is holiness and godliness? He is no gandharvan he is no angel, in the same way as bill gates is no god.

Thyagaraja lived in a different century. Why do we need to compare life of a saint and a professional?

സിബ�::cibu said...

നന്നായി അവതരിപ്പിച്ചിരിക്കുന്നു.. അഭിപ്രായങ്ങളുമായി യോജിക്കുകയും ചെയ്യുന്നു.

വക�കാരിമഷ�ടാ said...

മൻ‌ജിത്തും നാരദരും പറഞ്ഞതുതന്നെ..

പൊതുരംഗത്തും കലാരംഗത്തും ഉള്ളവരിൽനിന്നും നമ്മൾ എന്തൊക്കെയോ കൂടുതൽ പ്രതീക്ഷിക്കുന്നില്ലേ എന്നൊരു സംശയം. ആ പ്രതീക്ഷകൾ കൂടിക്കൂടി അവരും നമ്മളെപ്പോലെതന്നെയുള്ള മനുഷ്യജീവികളാണെന്ന കാര്യവും പലപ്പോഴും നമ്മൾ മറക്കുന്നു. ഇനി പ്രതീക്ഷകളാണെങ്കിലോ, നമ്മൾ അനേകായിരങ്ങൾ, അനേകായിരം പ്രതീക്ഷകൾ. അവരാണെങ്കിൽ അവർ മാത്രവും. മമ്മൂട്ടി സിനിമയിൽ ഒന്നും നിക്ഷേപിക്കുന്നില്ല എന്നു പറയുന്ന നമ്മൾ തന്നെ സംഗീതത്തിൽ നിക്ഷേപിച്ച യേശുദാസിനെ അതിന്റെ പേരിൽ‌ത്തന്നെ കുറ്റം പറയുന്നു.

ഈ റോയൽറ്റി വിവാദത്തിലും യേശുദാസെന്ന ഗായകൻ കടന്നുവന്നതാണ് പലർക്കും പ്രശ്നമായതെന്നു തോന്നുന്നു. യേശുദാസ് വെറുമൊരു കാസറ്റ് കമ്പനി മുതലാളി മാത്രവും, അദ്ദേഹത്തിന്റെ കമ്പനിയ്ക്ക് കോപ്പിറൈറ്റുള്ള പാട്ടുകൾ ആര് പാടണമെങ്കിലും അദ്ദേഹത്തിന്റെ കമ്പനിയ്ക്ക് റോയൽറ്റി കൊടുക്കണമെന്ന് അദ്ദേഹത്തിന്റെ കമ്പനി മാനേജർ പറയുകയും ചെയ്യുകയായിരുന്നുവെങ്കിൽ ഇത് ഇത്തരത്തിലൊരു വിവാദമേ ആവുമായിരുന്നോ എന്നൊരു സംശയം, പിന്നെയും.

അങ്ങിനെ റോയൽറ്റിയൊന്നും കിട്ടാ‍തെ അദ്ദേഹത്തിന്റെ കമ്പനി നഷ്ടത്തിലായി അവിടുത്തെ നാലു തൊഴിലാളികളെ പിരിച്ചു വിട്ടതിനെ ചോദ്യം ചെയ്ത് കമ്പനിപ്പടിക്കൽ കൊടിപിടിക്കുമ്പോൾ നമ്മൾ തൊഴിലാളികൾ തന്നെ ചിലപ്പോൾ പറയാനും മതി-‘കണ്ടോ റോയൽറ്റിയായിട്ട് കിട്ടേണ്ട കാശൊന്നും വാങ്ങിക്കാതെ നടന്നതുകൊണ്ടും കൂടിയല്ലേ കമ്പനി ഇത്തരത്തിലായത്... നടത്തിക്കൊണ്ടു പോകാൻ വയ്യെങ്കിൽ........”

നാരദൻ പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ ഉപജീവനമാർഗ്ഗം പാട്ട് പാടലും പാട്ടിന്റെ ബിസിനസ്സും. അത് അദ്ദേഹം അദ്ദേഹത്തിന്റെ രീതിയിൽ കൊണ്ടുപോകുന്നു. അതിനു പുറമേ സാമൂഹ്യ സാംസ്കാരിക മേഖലകളിലും അദ്ദേഹം തന്നാലായ രീതിയിൽ ഇടപെടുന്നു-അത് യേശുദാസെന്ന വ്യക്തിയുടെ കാര്യം. പക്ഷേ നമ്മൽ അദ്ദേഹത്തെ വിമർശിക്കുമ്പോൾ യേശുദാസെന്ന വ്യക്തിയേയും പാട്ടുകാരനേയും ബിസിനസ്സുകാരനേയും എല്ലാം കൂട്ടിക്കുഴച്ച് ഇവിടെ പറയേണ്ട അഭിപ്രായം അവിടെ പറയുകയും അവിടെ പറയേണ്ടാത്തത് ഇവിടെ പറയുകയുമൊക്കെ ചെയ്യുന്നു. അദ്ദേഹം എല്ലാം തികഞ്ഞവനായിരിക്കണമെന്നും അദ്ദേഹത്തിന്റെ ഒരു തെറ്റുപോലും നമ്മൾ പൊറുക്കുകയില്ലാ എന്നുമൊക്കെ നമ്മൾ ശാഠ്യം പിടിക്കുന്നു. നമുക്ക് ഉപകാരം ചെയ്ത എത്രയോ പേരേ നമ്മൾ മറക്കുന്നു; നമ്മുടെ നിലനിൽ‌പ്പിനായി എന്തൊക്കെ കാര്യങ്ങൾ നമ്മൾ ചെയ്യുന്നു... പക്ഷേ ഇതിനൊക്കെ പ്രശസ്തരുടെ കാര്യങ്ങളിൽ നമ്മൾ വേറൊരു മാനദണ്ഡമല്ലേ വെക്കുന്നത് എന്നൊരു ശങ്ക.

യേശുദാസ് കാരണം പല ആൾക്കാർക്കും അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ടായിരിക്കാം. പക്ഷേ ഏതു മേഖലയിലുമില്ലേ അങ്ങിനത്തെ ഒരവസ്ഥ. നന്നായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഉത്പന്നത്തെ തോൽ‌പ്പിക്കാൻ അതിലും ബെസ്റ്റോ വൈവിധ്യതയോ രണ്ടു കൂടിയോ വേണം. ഏതായാലും റോയൽറ്റി വിവാദത്തിൽ ഈ വാദഗതിക്ക് സ്ഥാനമേ ഇല്ലല്ലോ.

മൻ‌ജിത്ത് പറഞ്ഞതുപോലെ, നമ്മുടെ പല പ്രതികരണങ്ങളും വികാരപരമാണ്. വികാരം വേണം. എന്തിനേയും പണത്തിന്റേയും ലാഭത്തിന്റേയും അളവുകോലിൽക്കൂടി മാത്രം കാണരുത്. പക്ഷേ, വികാരവും വിവേകവും ബാലൻ‌സ്‌ഡ് ആയിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.

മാധ്യമങ്ങൾക്ക്, റിപ്പോർട്ടർമാർക്ക് ഇതിൽ എന്തു ചെയ്യാൻ കഴിയും? ഒരു വിവാദത്തെപ്പറ്റി ഒരു പ്രമുഖൻ അഭിപ്രായം പറഞ്ഞാൽ അതപ്പടി പ്രസിദ്ധീകരിക്കുന്നതിന് മുൻപ്, അദ്ദേഹവുമായി ഒന്നുകൂടി ബന്ധപ്പെട്ട്, “താങ്കൾ പറഞ്ഞ കാര്യങ്ങളിൽ ഇങ്ങിനത്തെ പ്രശ്നങ്ങളുമുണ്ട് കേട്ടോ, അതുകൊണ്ട് ഞങ്ങൾ അപ്പടി പ്രസിദ്ധീകരിക്കണോ, അതോ...” എന്ന് ചോദിച്ച്, അപ്പടി പ്രസിദ്ധീകരിക്കാനാണ് പറയുന്നതെങ്കിൽ, അതിനു കീഴെ പത്രത്തിന്റെ ഒരു ഒബ്‌സർവേഷനും കൂടി കൊടുത്ത് (ഒരു തരത്തിൽ പറഞ്ഞാൽ വിക്കിപ്പീഡിയാ സ്റ്റൈൽ റിപ്പോർട്ടിംഗ്)...അങ്ങിനെയൊന്ന് പ്രായോഗികമാണോ? അങ്ങിനെയാണെങ്കിൽ പല സാധാരണക്കാർക്കും അഭിപ്രായങ്ങൾ സ്വരൂപിക്കുമ്പോൾ ഒന്നുകൂടി നന്നായി ചിന്തിക്കാൻ കഴിയുമെന്ന് തോന്നുന്നു. ഉദാഹരണത്തിന് ജയവിജയ (ജയൻ)-ന്റെ കമന്റ്.

കണ�ണൂസ�‌ said...

മന്‍ജിത്‌, വക്കാരീ

Royalty issue-ഇലെ കാര്യങ്ങള്‍ എനിക്കോര്‍മ്മയുള്ള പോലെ കൊടുക്കുന്നു താഴെ.

1. ആദ്യമായി, തരംഗിണിക്കു ഉടമസ്ഥാവകാശമുള്ള പാട്ടുകള്‍ക്ക്‌ മാത്രമല്ല വിനോദ്‌ യേശുദാസ്‌ royalty അവകാശപ്പെട്ടത്‌. ഈ വിവാദം തുടങ്ങിയത്‌ ഉണ്ണി മേനോന്‍ ചെന്നെയില്‍ അവതരിപ്പിക്കേണ്ടിയിരുന്ന " ഓമനിക്കാന്‍ ഓര്‍മ്മ വെക്കാന്‍" എന്ന പരിപാടിയില്‍ യേശുദാസിന്റെ ഗാനങ്ങള്‍ പാടുന്നത്‌ വിനോദ്‌ തടഞ്ഞതോടെയാണ്‌. പഴയ ഗാനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ട്‌ പ്ലാന്‍ ചെയ്തിരുന്ന ഈ പരിപാടിയില്‍ തരംഗിണിക്ക്‌ പകര്‍പ്പവകാശം ഉള്ള ഗാനങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവായിരുന്നു. തുടര്‍ന്ന്, മധു ബാലകൃഷ്ണന്‍ ഏഷ്യാനെറ്റില്‍ അവതരിപ്പിച്ചിരുന്ന പഴയ ഗാനങ്ങളുടെ പരിപാടിയും അവസാനിപ്പിക്കാന്‍ വിനോദ്‌ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ, രമേഷ്‌ ചന്ദ്ര എന്ന കന്നഡ ഗായകന്റെ (ഇദ്ദേഹത്തിന്റെ stage shows-il 90% ഗാനങ്ങളും യേശുദാസിന്റെ കന്നഡ ഗാനങ്ങള്‍ ആയിരിക്കുമത്രേ.)ഷോയും വിനോദിന്റെ വിലക്കു കാരണം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്‌.

2. ഇനി, വാദത്തിനു വേണ്ടി, തരംഗിണിയുടെ ഗാനങ്ങള്‍ മാത്രമാണ്‌ വിനോദ്‌ തടയാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും, നിയമപരമായി അദ്ദേഹം സമീപിക്കേണ്ടിയിരുന്നത്‌ ഐ.പി.ആര്‍.എസ്‌ Indian Performers Rights society എന്ന സംഘടനയെ ആയിരുന്നു. Indian patent acts പ്രകാരം register ചെയ്തിട്ടുള്ള ഈ സംഘടന ആണ്‌ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഉള്ള authority. തരംഗിണിക്ക്‌ ഈ സംഘടനയില്‍ അംഗത്വം ഇല്ലായിരുന്നു എന്നതും, ഈ വിവാദം ഉയര്‍ത്തി വിട്ടതിനു ശേഷമാണ്‌ വിനോദ്‌ തിരക്കു പിടിച്ച്‌ I.P.R.S. membership-ഇനു ശ്രമിച്ചത്‌ എന്നതും ഈ വിവാദത്തിന്റെ പിന്നാമ്പുറം.

3. yesudas audio visual coproration എന്നോ മറ്റോ പേരുള്ള തരംഗിന്‍ണിയുടെ coporate mother ആണ്‌ യേശുദാസ്‌ എന്ന ഗായകന്റെ stage shows നിയന്ത്രിക്കുന്നത്‌. ഇദ്ദേഹത്തിന്റെ stage shows-il പാടുന്ന എല്ലാ ഗാനങ്ങളുടേയും അവകാശം തരംഗിണിക്കല്ലല്ലോ. അങ്ങിനെ നോക്കുമ്പോള്‍ ആദ്യം തങ്ങള്‍ കൊടുക്കാനുള്ള പണം കൊടുത്ത്‌ ഒരു മാതൃക സൃഷ്ടിക്കാമായിരുന്നു yesudas corporation-ന്‌. വിജയ്‌ യേശുദാസ്‌ പാടുന്ന ഗാനങ്ങള്‍ക്കും അദ്ദേഹം ആര്‍ക്കും royalty കൊടുക്കുന്നതായി അറിവില്ല.

4. മലയാള ഗാനങ്ങളുടെ കേരളത്തില്‍ ഉള്ള പകര്‍പ്പവകാശം മാത്രമാണ്‌ തരംഗിണിക്ക്‌ ഉള്ളത്‌ എന്നിരിക്കേ, കേരളത്തിനു വെളിയില്‍ ഇതേ ഗാനങ്ങള്‍ യേശുദാസ്‌ തന്നെ പാടിയാലും royalty കൊടുക്കേണ്ടതല്ലേ? ഉദാഹരണത്തിന്‌ ഗള്‍ഫ്‌ ഉള്ള റാഫ, തോംസണ്‍ മുതലായ കമ്പനികള്‍. ഇതിനു ഇദ്ദേഹം തയ്യാറായിട്ടുണ്ടോ?

5. ഒരു കാലഘട്ടത്തില്‍ (ആലാപ്‌ മുതലായ studios തരംഗിണിക്ക്‌ വന്‍ വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍) തന്റെ ഗാനങ്ങള്‍ തരംഗിണിയില്‍ മാത്രമേ record ചെയ്യുവാന്‍ പാടുള്ളു എന്നും അതിനെ പകര്‍പ്പവകാശം തരംഗിണിക്കു തന്നെ വേണം എന്നും താന്‍ നിര്‍ദ്ദേശിക്കുന്നവര്‍ അല്ലാത്ത ഗായകര്‍ അതില്‍ പാടരുത്‌ എന്നും ഉള്ള pre-condition യേശുദാസ്‌ വെച്ചിരുന്നു എന്നതും ഇതാണ്‌ മലയാളത്തില്‍ മറ്റു ഗായകര്‍ വളരാതെ പോയതിനു ആദ്യ കാരണം എന്നുമുള്ള സത്യം നമുക്ക്‌ മറക്കാറായോ?

Thulasi said...

മധു ബാലകൃഷന്‍ ഏഷ്യാനെറ്റിന്റെ സ്റ്റേജ്‌ ഷോയില്‍ പാടാനിരുന്ന പാട്ട്‌ ബാലേട്ടനിലെ 'ഇന്നലെ എന്റെ നെഞ്ചിലെ" എന്ന ഗാനമായിരുന്നു(manorama musics).
പകരം പാടിയത്‌ വാല്‍കണ്ണാടിയിലെ സ്വന്തം ഗാനം

വക�കാരിമഷ�ടാ said...

കണ്ണൂസേ.. ഉള്ളതു പറഞ്ഞാൽ ഊറിച്ചിരിക്കണമെന്നാണല്ലോ.. അങ്ങിനെ ഊറിച്ചിരിച്ചോണ്ട് പറഞ്ഞാൽ ഈ മൊത്തം സംഭവങ്ങളുടെ പിന്നാമ്പുറക്കാര്യങ്ങൾ എനിക്ക് വലിയ പിടിപാടില്ല കേട്ടോ.. അതുകൊണ്ട് ഞാൻ പറയുന്ന പല കാര്യങ്ങളും പൊട്ടത്തെറ്റാകാൻ വല്ലാത്ത സാധ്യതകളുണ്ട്... ജാമ്യം, മുൻ‌കൂർ.

ഇനി നമ്മൾ ഒരു വാദഗതിക്കുവേണ്ടി വാദിച്ചാലും, ശരിക്ക് എന്താണ് സംഭവിച്ചതെന്ന് നമുക്ക് ശരിക്കുള്ള ഐഡിയാ ഉണ്ടോ എന്നൊരു സംശയം. ആ മദ്രാസ് പഴയഗാനപ്പരിപാടിയിൽ പകർപ്പവകാശപ്പാട്ടുകൾ എത്രത്തോളമുണ്ടായിരുന്നു, തുടങ്ങിയവ. അതൊക്കെ അന്വേഷിക്കാൻ പോയാൽ സംഗതി കുറ്റാന്വേഷണസ്റ്റൈലാകും..

ഇനി ഈ നടന്ന മൊത്തം സംഭവങ്ങളും ഒരു ബിസിനസ്സ് രീതിയിൽ എടുത്താൽ... ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട രീതിയിലല്ല യേശുദാസിന്റെ മകൻ ചെയ്തത് എന്നു പറയാം, സംഗതി അങ്ങിനെയാണെങ്കിൽ. അവർ ആദ്യം ഐപ്പീയാറെസ്സിൽ അംഗത്വമെടുത്തിട്ട്... അവരോട് പരാതി പറഞ്ഞിട്ട്... സപ്പോസ്, അങ്ങിനെ എല്ലാ പഴുതുകളുമടച്ചിട്ടാണ് റോയൽടീ ആവശ്യപ്പെട്ടതെങ്കിൽ തന്നെയും ഇങ്ങിനെയൊരു വിവാദം ഉണ്ടാ‍വുകയില്ലായിരുന്നോ എന്നൊരു സംശയം. കാരണം, വിവാദമുണ്ടായത് സംഗതിയുടെ ടെൿനിക്കാലിറ്റി-ലീഗാലിറ്റിയിൽ പിടിച്ചല്ലായിരുന്നല്ലോ.. വിവാദം യേശുദാസ് റോയൽടി ചോദിച്ചു എന്നുള്ളതായിരുന്നല്ലോ.

മറ്റു ദേശപരദേശങ്ങളിൽ ഇത്തരം കാര്യങ്ങളെങ്ങിനെയാണ് എന്നും ഒന്നന്വേഷിക്കുന്നത് കൊള്ളാം. വിവാദമുണ്ടായപ്പോൾ നമ്മൾ അങ്ങിനെയൊക്കെ അന്വേഷിച്ചായിരുന്നോ- ഒരു വിസ്-അ-വിസ് അനാലിസിസ് നടത്തിയായിരുന്നോ?

മലയാളഗാനങ്ങളുടെ കേരളത്തിനു വെളിയിലെ റോയൽടീ-യേശുദാസ് ബന്ധം.... പിടിയില്ല കേട്ടോ..

പക്ഷേ, യേശുദാസ് ഇണ്ടാസ് വെക്കുന്നു-എന്നെ കൊണ്ട് മാത്രം പാടിക്കുക, എന്റെ സ്റ്റുഡിയോയിൽ മാത്രം റിക്കാർഡ് ചെയ്യുക... വക്കാരിയും സെയിം ഇണ്ടാസ് വെക്കുന്നു. വക്കാരിയോട് പോടാ പുല്ലേ എന്നു പറയുന്നു-യേശുദാസിന്റെ ഇണ്ടാസ് ഒപ്പിട്ട് കൈപ്പറ്റുന്നു. പാട്ട് ജീവിതമാർഗ്ഗമായി കൊണ്ടുനടക്കുന്ന യേശുദാസ് അങ്ങിനെ സ്വന്തം രീതിയിൽ പല ഇണ്ടാസുമുണ്ടാക്കുന്നു-കാരണം, ഇണ്ടാ‍സുകൾ കൈപ്പറ്റാൻ ആൾക്കാർ ഉണ്ടെന്നുള്ളതുതന്നെ. ഇനി യേശുദാസ് അങ്ങിനെയൊന്നും ചെയ്യരുതായിരുന്നു, യേശുദാസ് പത്ത് പാട്ട് പാടിയാൽ അടുത്ത പത്ത് പാട്ട് പുതുമുഖങ്ങളെക്കൊണ്ട് പാടിക്കാനുള്ള ഏർപ്പാട് യേശുദാസ് തന്നെ ചെയ്യണം, അല്ലെങ്കിൽ അവർ വരുമ്പോൾ വഴിമാറിക്കൊടുക്കണം... അവിടെയാണ് നാരദർ പറഞ്ഞ കാര്യങ്ങളുടെ പ്രസക്തിയെന്ന് തോന്നുന്നു. ഏതൊരാളേയും പോലെ സ്വന്തം ഉപജീവനമാർഗ്ഗം അടയാതിരിക്കാൻ നോക്കുന്ന മറ്റൊരു മനുഷ്യജീവി യേശുദാസും. അതിനപ്പുറം ഏതുലെവൽ വരെ നമ്മൾ ഇതിനെയൊക്കെ കാണണം?

യേശുദാസിനേക്കാളും നല്ല ഒരു പാട്ടുകാരൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പോ വക്കാരിയോട് പറഞ്ഞതുപോലെ (തികച്ചും ബഹുമാനത്തോടെ, കേട്ടോ) യേശുദാസിനോടും പറഞ്ഞേനേ എന്നെനിക്ക് തോന്നുന്നു. പിന്നെ ഇതിന്റെയൊക്കെ ആഗോളതലങ്ങളിലേക്കിറങ്ങിച്ചെന്നാൽ സത്യം നമ്മൾ വിചാരിക്കുന്ന പ്രീക്കണ്ടീഷനാണോ, മറ്റുവല്ലതുമാണോ, എല്ലാം കൂടിയാണോ എന്നൊക്കെ ആർക്കറിയാം? ഏതോലിക്കനാണെങ്കിലും എന്റെ സിനിമയിൽ പുതുമുഖം പാടേണ്ട എന്നൊക്കെ കേട്ട് വന്ന ആളാണല്ലോ യേശുദാസും....

അങ്ങിനെ നോക്കുമ്പോൾ പുതുമുഖങ്ങളുടെ വഴിയടഞ്ഞതിന് യേശുദാസിനെമാത്രം കുറ്റം പറഞ്ഞാൽ മതിയോ... അദ്ദേഹത്തിന്റെ ഇണ്ടാ‍സ് കേട്ട് പറഞ്ഞതുപോലെ അനുസരിച്ച ബാക്കിയുള്ളവരും കുറ്റക്കാരല്ലേ-ഇനി അത് മാത്രമാണ് പുതുമുഖങ്ങളുടെ വഴി അടയാൻ കാരണമെങ്കിൽ?

സത്യമേവ ജയതേ എന്നാണല്ലോ..

മന��ജിത�‌ | Manjith said...

test test

jyothish said...

------------
യേശുദാസിനെതിരെയുള്ള മറ്റൊരു വിമര്‍ശനം അദ്ദേഹം വയലാറിനോട്‌ നന്ദി കാട്ടിയില്ല. എന്നതാണ്‌. അതും വികാരപരമല്ലേ?. വയലാറിന്റെ പാട്ടുകള്‍പ്പാടി പണം നേടിയതുകൊണ്ട്‌ അദ്ദേഹം വയലാറിന്റെ പിന്‍തലമുറയെ സഹായിച്ചുകൊള്ളണമെന്നുണ്ടോ?
-------------
വേണ്ട. വയലാറിന്റെ പാട്ടിലൂടെ മാത്രമല്ല യേശുദാസ് എന്ന ഗായകന്‍ വളര്‍ന്നത്. സഹായിക്കാത്തതല്ല, കള്ളുകുടിച്ച് ചത്തവര്‍ക്ക് കൊടുക്കാന്‍ എന്റെ കൈയില്‍ പണമില്ല എന്ന് കമന്റ് ആണ് വിവാദം ആയത്. ഒരു വിശുദ്ധപരിവേഷത്തിന് ശ്രമിക്കുന്നതുകൊണ്ടായിരുക്കും യേശുദാസിന്റെ പ്രവര്‍ത്തികള്‍ കുറച്ചേറെ വിമര്‍ശിക്കപ്പെടുന്നത്.